കേദാർനാഥിൽ എയർലിഫ്റ്റിനിടെ ഹെലികോപ്റ്റർ തകർന്നുവീണു

അറ്റകുറ്റപ്പണികൾക്കായി ഗൗച്ചർ എയർസ്ട്രിപ്പിലേക്ക് ഉത്തരാഖണ്ഡിലെ കേദാർനാഥിൽ നിന്ന് MI 17 ചോപ്പർ എയർലിഫ്റ്റ് ചെയ്തുകൊണ്ടുവരികയായിരുന്ന ഹെലികോപ്റ്റർ കയർപൊട്ടി താഴേക്കു വീണു. ലിഞ്ചോളിയിലെ മന്ദാകിനി നദിയിലേക്കാണ് ഹെലികോപ്റ്റർ പതിച്ചത്. അപകടത്തിൽ ആർക്കും പരിക്കുകളില്ല. സ്വകാര്യ കമ്പനിയുടെതാണ് ഹെലികോപ്റ്റർ. ഇന്ത്യൻ സൈന്യത്തിൻ്റെ MI17 ചോപ്പറിന്റെ സഹായത്തോടെ തകരാറിലായ ഹെലികോപ്റ്ററിനെ എയർലിഫ്റ്റ് ചെയ്യുകയായിരുന്നു. എന്നാൽ കുറച്ച് ദൂരം പിന്നിട്ടപ്പോൾ തന്നെ കാറ്റും ഹെലികോപ്റ്ററിന്റെ ഭാരവും കാരണം ചോപ്പറിന് ബാലൻസ് നഷ്ടപ്പെടാൻ തുടങ്ങി. പിന്നാലെ എയർലിഫ്റ്റ് ചെയ്തുകൊണ്ടുവരികയായിരുന്ന കയർപൊട്ടി താഴേക്കു പതിക്കുകയായിരുന്നു.

പൂനെയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നു വീണു

AW 139 ഹെലികോപ്റ്ററാണ് പൂനെ ജില്ലയിലെ പൗഡ് ഗ്രാമത്തില്‍ തകര്‍ന്നു വീണത്. ഹെലികോപ്റ്ററില്‍ ക്യാപ്റ്റന്‍ അടക്കം നാലുപേര്‍ ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. മോശം കാലാവസ്ഥയും ശക്തമായ കാറ്റുമാണ് അപകടത്തിന് കാരണം. മുംബൈയിലെ ജുഹുവില്‍ നിന്നും ഹൈദരാബാദിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്.

ഹെലികോപ്റ്റര്‍ അപകടം: ഇറാന്‍ പ്രസിഡന്റ് കൊല്ലപ്പെട്ടു

ഹെലികോപ്റ്റര്‍ അപകടത്തില്‍ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയും വിദേശകാര്യമന്ത്രി ഹൊസൈന്‍ അബ്ദുള്ള അമീര്‍ ഹിയാനും കൊല്ലപ്പെട്ടതായി സ്ഥിരീകരണം. പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായും സമീപത്ത് നിന്ന് ആരെയും ജീവനോടെ കണ്ടെത്താനായില്ലെന്നും ഇറാനിയന്‍ റെഡ് ക്രെസന്റ് സൊസൈറ്റി അറിയിച്ചു. ഹെലികോപ്റ്ററിന്റെ മുഴുവന്‍ ക്യാബിനുകള്‍ക്കും കേടുപാടുകള്‍ സംഭവിക്കുകയും കത്തി നശിക്കുകയും ചെയ്തു.

ഹെലികോപ്റ്റര്‍ അപകടം; ഇറാന്‍ പ്രസിഡന്റിനെ ഇതുവരെ കണ്ടെത്താനായില്ലെന്ന് റിപ്പോര്‍ട്ട്

ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയും വിദേശകാര്യമന്ത്രി ഹുസൈന്‍ അമീര്‍ അബ്ദുല്ലാ ഹിയാനുമുള്‍പ്പടെയുള്ള സംഘം സഞ്ചരിച്ച ഹെലികോപ്റ്റര്‍ കണ്ടെത്തി. ഹെലികോപ്റ്റര്‍ തകര്‍ന്നു വീണ മേഖലയില്‍ രക്ഷാപ്രവര്‍ത്തകര്‍ എത്തിയെങ്കിലും സമീപത്ത് നിന്ന് ഇതുവരെ ആരെയും കണ്ടെത്താനായിട്ടില്ല. കഴിഞ്ഞ 12 മണിക്കൂറായി 40ലേറെ സംഘങ്ങള്‍ തിരച്ചില്‍ തുടരുകയാണ്.Read More

കൊളംബിയയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നു; ഒമ്പത് സൈനികര്‍ കൊല്ലപ്പെട്ടു

റഷ്യന്‍ നിര്‍മിത MI-17 ഹെലികോപ്റ്ററാണ് തകര്‍ന്നത്. രാജ്യത്തെ ഏറ്റവും വലിയ കൊക്കെയ്ന്‍ സംഘമായ ഗള്‍ഫ് കാര്‍ട്ടലിനെതിരെ സൈന്യം പോരാടുന്നതിനിടെയാണ് അപകടമുണ്ടായത്. ഗള്‍ഫ് കാര്‍ട്ടലിനെതിരായ പ്രവര്‍ത്തനങ്ങള്‍ക്ക് സൈനികരെ ഹെലികോപ്റ്ററില്‍ എത്തിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് പ്രസിഡന്റ് ഗുസ്താവോ പെട്രോ എക്സില്‍ കുറിച്ചു.

മലേഷ്യയില്‍ നാവികസേനാ ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ച് അപകടം; 10 മരണം

ലുമുട്ട് നേവല്‍ ബേസില്‍ രാവിലെ 9.32 ഓടെയായിരുന്നു സംഭവം. റോയല്‍ മലേഷ്യന്‍ നേവി പരേഡിന്റെ റിഹേഴ്‌സലിനിടെയാണ് രണ്ട് ഹെലികോപ്റ്ററുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടമുണ്ടായത്. ഹെലികോപ്റ്ററുകളിലുണ്ടായിരുന്ന 10 ജീവനക്കാരും സംഭവസ്ഥലത്ത് തന്നെ മരിച്ചതായും മൃതദേഹം ലുമുട്ട് ആര്‍മി ബേസ് ഹോസ്പിറ്റലിലേക്ക് മാറ്റിയതായും നാവികസേന അറിയിച്ചു.

ഹെലികോപ്റ്റര്‍ അപകടം: കെനിയന്‍ സൈനിക മേധാവി ഉള്‍പ്പെടെ ഒമ്പത് പേര്‍ കൊല്ലപ്പെട്ടു

അപകടത്തില്‍ കെനിയന്‍ പ്രതിരോധ സേന മേധാവി ജനറല്‍ ഫ്രാന്‍സിസ് ഒമോണ്ടി ഒഗോല്ല ഉള്‍പ്പെടെ ഒമ്പത് ഉന്നത ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതായി പ്രസിഡന്റ് വില്യം റൂട്ടോ അറിയിച്ചു. കെനിയന്‍ തലസ്ഥാനമായ നെയ്റോബിയില്‍ നിന്ന് 400 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറായി എല്‍ജിയോ മറക്വെറ്റ് കൗണ്ടിയിലാണ് അപകടമുണ്ടായത്. ചെസെഗോണ്‍ ഗ്രാമത്തിലെ ഒരു സ്‌കൂള്‍ സന്ദര്‍ശിച്ച ശേഷം ഒഗോല്ലയും സംഘവും മടങ്ങുന്നതിനിടെയാണ് ഹെലികോപ്റ്റര്‍ തകര്‍ന്നത്. അപകട കാരണം കണ്ടെത്താനായി കെനിയ എയര്‍ഫോഴ്സ് അന്വേഷണ സംഘത്തെ നിയോഗിച്ചു.